2009 സെപ്റ്റംബർ 29, ചൊവ്വാഴ്ച

തത്തയുടെ വാക്ക് (കഥ)

ഒരു കുന്നിന്‍ ചെരുവില്‍ രണ്ട് കൊച്ചുവീടുകള്‍. വീടിന്റെ മുന്‍ഭാഗത്ത് കുളവും, ഇരുഭാഗത്തും വയലുകളുമാണ്. കുളത്തില്‍ താമര വിരിഞ്ഞുനില്‍ക്കുന്നു.

വീട്ടിലെ തെങ്ങില്‍ ഒരു ദിവസം രണ്ടു തത്തകള്‍ വന്നിരുന്നു. താഴേക്ക് നോക്കിയപ്പോള്‍ ഒരു കൊക്ക് ഒറ്റക്കാലില്‍ മീന്‍ പിടിക്കാനായി നില്‍ക്കുന്നു. താറാവുകള്‍ വന്ന് കുളത്തില്‍ നീന്തിക്കുളിച്ച് മീന്‍ പിടിച്ച് തിന്നുന്നു. കൊക്ക് അനക്കമില്ലാതെ ഒറ്റക്കാലില്‍ നില്‍പ്പു തുടര്‍ന്നു. താറാവുകള്‍ പോയപ്പോള്‍ തത്തകള്‍ താഴേക്ക് പറന്നുചെന്ന് കൊക്കിനോട് ചോദിച്ചു: “താങ്കള്‍ കുറേ നേരമായല്ലോ ഇവിടെ നില്‍ക്കുന്നു” “വിശന്നിട്ടു വയ്യ എന്തെങ്കിലും തിന്നാന്‍ കിട്ടിയെങ്കിലോ എന്നു കരുതി നില്‍ക്കുകയാണ്.” -കൊക്ക് പറഞ്ഞു.

“ഹേ കൊക്കേ, നീ ആ വീട്ടിലേക്കൊന്നു നോക്കൂ, അവര്‍ വയലില്‍ കൃഷി ചെയ്ത് നെല്ലു വിളയിച്ച്, അവരുടെ ആവശ്യം കഴിച്ച് ബാക്കിയുള്ളത് ചന്തയില്‍ വിറ്റ് വീട്ടാവശ്യത്തിനുള്ള മറ്റു സാധനങ്ങള്‍ വാങ്ങാന്‍ പോയിരിക്കുന്നു. കൊക്കേ അദ്ധ്വാനിക്കാതെ ഒരിടത്തിരുന്നാല്‍ പട്ടിണിയാണ് ഫലം”. ഇതും പറഞ്ഞ് തത്തകള്‍ പറന്നു പോയി.

ഉടനെ കൊക്ക് പറന്നു പോയി വയലില്‍ നിന്ന് ആവശ്യമുള്ള മീന്‍ പിടിച്ചു തിന്ന് സന്തോഷത്തോടെ കൂട്ടിലേക്ക് മടങ്ങി.
ഗുണപാഠം: അലസന്ടെ അരി അങ്ങാടിയില്‍ തന്നെ.

ലയന. എ.എല്‍ (അഞ്ചാം തരം)കമലാ നെഹ്രു സ്കൂള്‍, വാടാനപ്പള്ളി-തൃശൂര്‍
(മാതൃഭൂമി- കുട്ടി.കോമില്‍ പ്രസിദ്ധീകരിച്ചത് )

അഭിപ്രായങ്ങളൊന്നുമില്ല: